Connect with us

Kerala

രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് അധികാരവും സമ്പത്തും ഉപയോഗിച്ച്: രാഹുല്‍ ഗാന്ധി

Published

|

Last Updated

മലപ്പുറം: നേരായ വഴികളിലൂടെയല്ല മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരവും സമ്പത്തും ഉപയോഗിച്ച് ഭരണത്തിലേറിയ മോദി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. മലപ്പുറം എടവണ്ണയില്‍ റോഡ് ഷോക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കും. വയനാട്ടിന്റെ മാത്രമല്ല കേരളത്തിന്റെ ആകെ പ്രതിനിധിയാണ് താന്‍. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ കാളികാവില്‍ വച്ച് പറഞ്ഞു. മലപ്പുറത്ത് വിവിധയിടങ്ങളില്‍ രാഹുലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവില്‍ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങള്‍ രാഹുലിന്റെ റോഡ് ഷോ കാണാനെത്തിയിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ പ്രസംഗം.കോണ്‍സ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ രാഹുല്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ശനിയാഴ്ച രാഹുലിന് വയനാട്ടില്‍ വിവിധയിടങ്ങളില്‍ സ്വീകരണ പരിപാടികളുണ്ട്. മറ്റന്നാള്‍ ഉച്ചയ്ക്കാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങുക.അതേസമയം റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി സുരക്ഷാവലയം ഭേദിച്ച് അപ്രതീക്ഷിതമായി ചായക്കടയില്‍ എത്തിയത് കൗതുകമായി. വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, വി വി പ്രകാശ് തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.