Connect with us

Kerala

നിരോധനാജ്ഞ ലംഘന ആഹ്വാനം നടത്തിയ ശ്രീധരന്‍ പിള്ളയുടേത് കലാപ ആഹ്വാനമാണോയെന്ന് മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: നിരോധനാജ്ഞാ ലംഘനത്തിന് ആഹ്വാനം ചെയ്ത ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടേത് കലാപത്തിനുള്ള ആഹ്വാനമോണോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ള വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി രണ്ട് പേര്‍ വീതം വേണം നിലക്കലിലേക്ക് വരാനെന്നു പറയുന്ന ബിജെപി നേതാവിന്റെ ശബ്ദ സന്ദേശം കേള്‍പ്പിച്ചുകൊണ്ടാണ് മന്ത്രി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചുവെന്നതാണോ സര്‍ക്കാര്‍ ചെയ്ത തെറ്റെന്ന് ചോദിച്ച മന്ത്രി വിധിക്ക് ആധാരമായ ഹരജി നല്‍കിയത് ആര്‍എസ്എസ് ആണെന്ന കാര്യം ബിജെപി മറച്ചുവെക്കുകയാണെന്നും ആരോപിച്ചു. നിലക്കലില്‍ സംഘര്‍ഷമുണ്ടാക്കിയതും മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതും ബിജെപിയും ആര്‍എസ്എസുമല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അല്ലാതെ ഭക്തരെ ഉദ്ദേശിച്ചല്ല. ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് അഭിപ്രായ വ്യത്യാസമില്ല. അക്കാര്യങ്ങള്‍ ബിജെപി തന്നെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലെ കേന്ദ്ര സര്‍ക്കാറിനോട് ഒരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest