Connect with us

Kerala

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ജാമ്യത്തിന് സമര്‍പ്പിച്ചത് കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖ

Published

|

Last Updated

പത്തനംതിട്ട: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖ. ജയിലില്‍ കിടക്കുമ്പോള്‍ ക്യത്രിമം നടത്തുന്ന ഡോക്ടര്‍ പുറത്തിറങ്ങിയാല്‍ കേസ് തന്നെ അട്ടിമറിക്കുമെന്ന് നിരീക്ഷിച്ച കോടതി ഡോക്ടര്‍ക്ക് ജാമ്യം നിഷേധിച്ച് ജയിലിലേക്ക് മടക്കി അ്‌യച്ചു. ആശുപത്രിയിലെ ഡ്യൂട്ടി രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ജീവ് ജസ്റ്റിനെയാണ് രോഗിയില്‍ നിന്നും 4000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. കഴിഞ്ഞ മാസം 30നായിരുന്നു അറസ്റ്റ്. വൈകുന്നേരം എട്ടു മണിവരെ ജോലി ചെയ്യേണ്ട ഡോക്ടര്‍ നാലു മണിക്ക് വീട്ടില്‍ പോയി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതനിടെയാണ് പിടിയിലാകുന്നത്.

ജാമ്യത്തിനായി വിജിലന്‍സ് കോടതിയില്‍ പ്രതിയുടെ അഭിഭാഷകന്‍ നല്‍കിയ ഡ്യൂട്ടി രേഖയിലാണ് കൃത്രിമം കണ്ടെത്തിയത്. 30ാം തീയതി ഡ്യൂട്ടിലുണ്ടായിരുന്നില്ലെന്ന രജിസ്റ്ററാണ് ഹാജരാക്കിയത്. എന്നാല്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്ത ശരിയായ ഡ്യൂട്ടി രജിസ്റ്റരില്‍ ജീവ് ജസ്റ്റിന്‍ ഡ്യൂട്ടിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest