Connect with us

Kerala

സാമ്പത്തിക തട്ടിപ്പ് :17വര്‍ഷമായി ഒളിവിലായിരുന്ന ബേങ്ക് മാനേജറും ഭാര്യയും പിടിയില്‍

Published

|

Last Updated

കൊച്ചി: ബേങ്കില്‍ സാമ്പത്തിക ക്രമക്കേട് നടത്തി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബേങ്ക് മാനേജരേയും ഭാര്യയെയും സി ബിെഎ അറസ്റ്റ് ചെയ്തു. ബേങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ശാഖയിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിയായ തിരുവനന്തപുരം കുളത്തറ സ്വദേശി കെ.ജയഗോപാലിനെയും ഭാര്യയെയുമാണ് സിബിഐ സംഘം മുംബൈ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്.

2001 മുതല്‍ കാനഡയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ഇരുവര്‍ക്കുമെതിരെ 2009 ല്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച ശേഷം സിബിെഎയെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ എറണാകുളം പ്രത്യേക സിബിെഎ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 1998 ലാണ് ഇവരടക്കം നാലുപേര്‍ക്കെതിരെ സിബിഐ സാമ്പത്തിക ക്രമക്കേട് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest