Connect with us

National

ഡോക്ടറുടെ കൊലപാതകം: ഭാര്യയും രണ്ട് ബന്ധുക്കളും പിടിയില്‍

Published

|

Last Updated

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡോ.സഫത്തുല്ല ഖാനെ ഈ മാസം 11ഓടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ നെഞ്ചില്‍ നിരവധി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ ഭാര്യ അയേഷ ഖാന്‍, ഇവരുടെ സഹോദരിയുടെ മകളേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂവരും വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

സ്ത്രീലമ്പടനായ തന്റെ ഭര്‍ത്താവ് ഖാന്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് അയേഷ പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്റെ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്തുവെന്നും സ്വന്തം മകളെപ്പോലും ദുഷ്ചിന്തയോടെയാണ് ഇയാള്‍ നോക്കിയിരുന്നതെന്നും അയേഷ ആരോപിച്ചു.ഇതില്‍ മനം മടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ഖാന്റെ ലൈംഗികാവയവം മുറിച്ച് കളയാനാണ് അയേഷ ആദ്യം പദ്ധതിയിട്ടത്. സഹോദരിയുടെ മകളും ഭര്‍ത്താവുമാണ് കൊലപ്പെടുത്താമെന്ന് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഇവര്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് ക്യത്യം നടത്തുകയായിരുന്നു. വാടകക്കൊലയാളികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

Latest