Connect with us

National

മോദി ചെന്നൈയിലെത്തി; കരിങ്കൊടി പ്രതിഷേധം, അറസ്റ്റ്

Published

|

Last Updated

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കെതിരെ ചെന്നൈ വിമാനത്താവളത്തിന് മുമ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

കരിങ്കൊടിയുമായി എത്തിയ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ച സംവിധായകരായ ഭാരതിരാജ, അമീര്‍ എന്നിവരെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. തമിഴക വാഴ്‌വുറിമൈ കക്ഷി നേതാവ് വേല്‍മുരുകനേയും പ്രവര്‍ത്തകരേയും പോലീസ് കരുതല്‍ തടങ്കലിലാക്കി. മോദി പോകുന്ന വഴിയെല്ലാം കരിങ്കൊടി കാണക്കാന്‍ അണികളോടെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു.

മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി ചെന്നൈയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലായിരത്തോളം പോലീസുകാരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Latest