Connect with us

National

ആരുഷി വധം: മാതാപിതാക്കളെ വെറുതെ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ആരുഷി വധക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്നും തെളിവുകള്‍ അപര്യാപ്തമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. 2008ലാണ് 14 കാരിയായ ആരുഷിയും വീട്ടു ജോലിക്കാരനായ ഹേമരാജും കൊല്ലപ്പെട്ടത്. 2013 നവംബര്‍ 26ന് സിബിഐ പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Latest