Connect with us

Kerala

എഴുത്തുകാര്‍ക്കെതിരെ കൊലവിളി നടത്തി കെ.പി ശശികലയുടെ പ്രസംഗം

Published

|

Last Updated

കൊച്ചി: രാജ്യത്തെ മതേതര എഴുത്തുകാര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. എഴുത്തുകാര്‍ ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരിമാരെ (ഗൗരി ലങ്കേഷ്) നിങ്ങളും ഇരകളാക്കപ്പെടാമെന്ന് ശശികല പറഞ്ഞു.
പറവൂരില്‍ ഹിന്ദു ഐക്യവേദി രണ്ടു ദിവസം മുമ്പ്‌ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണിപ്പെടുത്തല്‍.

ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്. മക്കളെ നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ, എന്താ വരികയെന്ന് പറയാന്‍ ഒരു പിടുത്തം ഉണ്ടാവില്ല. ഇത് ഓര്‍ത്ത് വയ്ക്കണമെന്ന് പറയുകയാണ്. മൃത്യുഞ്ജയഹോമം അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി ചെയ്‌തോളൂ. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം ഇതായിരുന്നു ശശികലയുടെ വാക്കുകള്‍.

അതേസമയം ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു