Connect with us

Kerala

പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: പാലോട് രവി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയുടെ പ്രതിനിധി ഇ ചന്ദ്രശേഖരനെയാണ് രവി തോല്‍പ്പിച്ചത്. രാവിലെ ഒമ്പതരയ്ക്ക് നിയമസഭയില്‍ ആരംഭിച്ച വോട്ടെടുപ്പ് അര മണിക്കൂറോളം നീണ്ടു. 65നെതിരെ 74 വോട്ടുകള്‍ക്കാണ് രവി തിരഞ്ഞെടുക്കപ്പെട്ടത്. നെടുമങ്ങാട് എംഎല്‍എയാണ് പാലോട് രവി

കോണ്‍ഗ്രസിലെ പാലോട് രവി യു ഡി എഫിന്റെയും സി പി ഐയിലെ ഇ ചന്ദ്രശേഖരന്‍ എല്‍ ഡി എഫിന്റെയും സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സ്പീക്കറും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും അടക്കം 74 വോട്ടുകളാണ് യു ഡി എഫിനുള്ളത്.
കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെ 66 പേര്‍ പ്രതിപക്ഷത്തുണ്ട്. എന്നാല്‍ തോമസ് ഐസക് വിദേശത്തായതിനാല്‍ നിയമസഭയില്‍ എത്തിയിരുന്നില്ല. ഇതോടെഇടതുമുന്നണിക്ക് ഒരു വോട്ട് കുറയുകയായിരുന്നു.അയോഗ്യനാക്കപ്പെട്ടതിനാല്‍ പി സി ജോര്‍ജിന്റെ ഒഴിവും സഭയിലുണ്ട്

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസവും സഭയില്‍ നിന്ന് വിട്ടുനിന്ന കെ എം മാണി വോട്ടെടുപ്പില്‍ പങ്കെടുത്തു. എന്‍ ശക്തന്‍ സ്പീക്കറായതോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് ഒഴിവുവന്നത്.

Latest