Connect with us

Articles

പീഡിപ്പിക്കാനുള്ളതല്ല ബാല്യം

Published

|

Last Updated

“രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്തായ” കുട്ടികളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ചാച്ചാജി. അദ്ദേഹത്തിന് കുട്ടികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും നിറമുള്ള സ്വപ്‌നങ്ങളുണ്ടായിരുന്നു. പൂത്തുമ്പിയും പൂക്കളും സ്വപ്‌നം കണ്ട് പുസ്തകത്തിന്റെ താളുകളിലൂടെ വിജ്ഞാന ലോകത്ത് ചുവടുറപ്പിക്കേണ്ട ബാല്യങ്ങളില്‍ ചിലരെങ്കിലും ഇന്ന് ജീവിതഭാരം ചുമലിലേറ്റി തെരുവോരങ്ങളില്‍ അലയുന്ന കാഴ്ച നാം കണ്ടിട്ടില്ലേ? ഭക്ഷണശാലകളില്‍, കൃഷിയിടങ്ങളില്‍, കച്ചവടകേന്ദ്രങ്ങളില്‍ ദൈന്യതയാര്‍ന്ന കണ്ണുകളും ഇനിയും മാഞ്ഞിട്ടില്ലാത്ത നിഷ്‌കളങ്കയും പേറി പണിയെടുക്കുന്ന “കുട്ടിപണിക്കാര്‍”. ക്രൂരമായ ബാലവേലയുടെ ഇരകളാണാപാവങ്ങള്‍. . . . .””
ഇത്തിരി സ്‌നേഹം, ഒരിറ്റു ദയ, അല്പം ലാളന, അതിനുവേണ്ടി ദാഹിക്കുന്ന കോടിക്കണക്കിനു കുട്ടികള്‍ ലോകത്തുണ്ട്. ഒരു നേരത്തെ വിശപ്പടക്കാന്‍ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നവര്‍, ജനിച്ചപ്പോള്‍ തന്നെ തെരുവിലുപേക്ഷിക്കപ്പെട്ടവര്‍, പട്ടിണി മാറ്റാന്‍ കഠിനാധ്വാനം ചെയേണ്ടിവരുന്നവര്‍, തെരുവു കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടിവരുന്നവര്‍, യുദ്ധഭീതിയില്‍ കഴിയുന്നവര്‍ . . ഇങ്ങനെ നീളുന്നു പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ബാല്യങ്ങളുടെ പട്ടിക. ഇവരില്‍ ഭൂരിപക്ഷവും അപകടകരമായ തൊഴിലിടങ്ങളിലാണ് പണിയെടുക്കുന്നത് എന്നതും ഓര്‍ക്കുക. സര്‍ക്കസ്, ആന പരിശീലനം, കീടനാശിനി നിര്‍മ്മാണം, പടക്കനിര്‍മ്മാണ ശാലകള്‍, ഖനിയിടങ്ങള്‍ എന്നിങ്ങനെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളുടെ പട്ടികയും നീളുന്നു.

ബാലവേല
കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്. ലോകമെമ്പാടും കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്നാണ് യുനിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണക്ക്. ഹ്യൂമന്റൈറ്റ്‌സ് ന്യൂസ് വേള്‍ഡിന്റെ സമീപകാല കണക്കുപ്രകാരം ലൊകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്. 2001-ലെ സെന്‍സസ് കണക്കുപ്രകാരം ഇന്ത്യയിലാകമാനം ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 1.2 കോടിയാണ്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും എത്രയോ അധികം. 17 ഉം 18 ഉം മണിക്കൂറുകള്‍ വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവര്‍ 10 നും 14 നും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ 14% ത്തിലധികമാണ്. ചെറുപ്രായത്തില്‍ തന്നെ തൊഴിലിന്റെ നുകം പേറുന്ന അയല്‍രാജ്യങ്ങളിലെ കണക്ക് ഇങ്ങനെയാണ്. ബംഗഌദേശ് (30.2), ചൈന (11.6) പാകിസ്ഥാന്‍ (17.7). ആഭരണ തൊഴില്‍ ശാലകള്‍, തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ എന്നിവയിലൊക്കെയുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും കുട്ടികളാണ്. ശിവകാശിയിലെ തീപ്പെട്ടി, പടക്കനിര്‍മ്മാണ കമ്പനികളിലും സൂററ്റിലെ വജ്രകല്ല് പൊളിഷിംഗ് മേഖലയിലും ഫിറോസാബാദിലെ ഗ്ലാസ്സ് ഫാക്ടറിയിലും ചെന്നു നോക്കിയാല്‍ ബാലവേലക്കാരുടെ വലിയൊരു കൂട്ടത്തെ കാണാം.

കേരളത്തിലെ ബാലവേല
സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ പോലുമുണ്ട് ബാലവേലക്കാര്‍. 2012-ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ബാലവേല കൂടി വരികയാണ്. ഒഡീസ, ബംഗാള്‍, ബീഹാര്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹോട്ടല്‍ ജോലി, റോഡ് പണി, വീട് നിര്‍മ്മാണം, ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറഞ്ഞ കൂലി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്നത് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള പ്രധാന കാരണം. ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.

ബാലവേല വിരുദ്ധ ദിനാചരണ ചരിത്രം
1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബഌയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (കഘഛ) ബാലവേലയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (കിലേൃിമശേീിമഹ ജൃീഴൃമാാല ീള വേല ഋഹശാശിമശേീി ീള ഇവശഹറ ഘമയീൗൃ) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോകബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല എന്ന സാമൂഹ്യ തിന്മ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവവത്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.

എന്തുകൊണ്ട് ബാലവേല?
ബാലവേലയുടെ കാരണങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? വീട്ടിലെ ദാരിദ്ര്യവും അനാഥത്വവുമാണ് ഇത് വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ലൈംഗിക വ്യവസായങ്ങള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ പരീക്ഷിക്കാനും കഠിനമായ അടിമവേല ചെയ്യാനും ഭിക്ഷാടനത്തിനുമെല്ലാം വേണ്ടി കുട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഓരോ ദിവസവും ദൂരൂഹ സാഹചര്യങ്ങളില്‍ കാണാതാവുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. പ്രതിവര്‍ഷം ചൂഷണങ്ങള്‍ക്കിരയാവുന്ന കുട്ടികളുടെ എണ്ണം നിര്‍ണ്ണയിക്കുക പ്രയാസമാണ്. ഏകദേശം 1.2 കോടി കുട്ടികള്‍ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളുടെ കെണിയില്‍പെടുന്നുണ്ടെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥ, അറിവില്ലായ്മ, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, വലിയ കുടുംബം, പിതാവിന്റെ മദ്യപാനം എന്നീ കാരണങ്ങളും ബാലവേലയെ ബലപ്പെടുത്തുന്നു.

രക്ഷയ്‌ക്കെത്തുന്ന നിയമങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു. 1986 ലെ ഇവശഹറ ഹമയീൗൃ & ജൃീവശയശശേീി അര േ(ബാലവേഷ നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.

---- facebook comment plugin here -----

Latest