Connect with us

International

ലിബിയയില്‍ ക്രിസ്ത്യന്‍ ബന്ദികളെ ഇസില്‍ ഭീകരര്‍ കൂട്ടക്കൊല ചെയ്തു

Published

|

Last Updated

കെയ്‌റോ: വീണ്ടും ഇസില്‍ തീവ്രവാദികളുടെ ക്രൂരകൃത്യം. 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെയാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. ലിബിയയില്‍ ബന്ദികളാക്കിയ ഈജിപ്തുകാരെ കൊല്ലുന്ന ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടു.
ഇസിലിന്റെ ലിബിയയിലെ ട്രിപ്പോളി പ്രവിശ്യയിലെ ഗ്രൂപ്പാണ് ക്രൂരകൃത്യം നടത്തിയത്. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന രീതിയിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ട്രിപ്പോളിയിലെ കടപ്പുറത്ത് വച്ചാണ് ബന്ദികളെ കഴുത്തറുത്ത് കൊല്ലുന്നത്. റോം പിടിച്ചെടുക്കുമെന്നും ഭീകരര്‍ അവകാശപ്പെടുന്നു.
ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പറഞ്ഞു. ദേശീയ സുരക്ഷാ സേനയുടെ അടിയന്തര യോഗം അദ്ദേഹം വിളിച്ചു. ഈജിപ്ത് പൗരന്‍മാരോട് ലിബിയയിലേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കി.ഈജിപ്തില്‍ ഏഴ് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു.

Latest