Connect with us

Malappuram

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും രണ്ട് വര്‍ഷം തടവ്

Published

|

Last Updated

മഞ്ചേരി: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മാനസിക ശാരീരിക പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. ഇരുവര്‍ക്കും രണ്ടു വര്‍ഷം തടവ്, 2500 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. മഞ്ചേരി മുട്ടിപ്പാലം തറമണ്ണില്‍ മുഹമ്മദിന്റെ മകള്‍ ബുശ്‌റ (22)യുടെ പരാതിയിലാണ് ഭര്‍ത്താവ് മഞ്ചേരി എന്‍ എസ് എസ് കോളേജ് കരിമ്പനക്കുണ്ട് വല്ലാഞ്ചിറ മന്‍സൂറി (29)നെയും മാതാവ് സൈനബ (52)യെയും മജിസ്‌ട്രേറ്റ് എസ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2009 മെയ് 10നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും എടുത്തുപറ്റിയ ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ ആവശ്യപ്പെട്ട് ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിലെ രണ്ടാം പ്രതിയും ഭര്‍തൃ പിതാവുമായ വല്ലാഞ്ചിറ അലി (64)യെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.

 

Latest