Connect with us

National

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികരുടെ ഹരജി സുപ്രിം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹരജികള്‍ സുപ്രിം കോടതി തള്ളി. ചികിത്സക്കായി ഇറ്റലിയിലേക്ക് പോയ നാവികന്‍ ലാത്തോറെ മാസിമിലിയാനോ, തന്നെ രണ്ട് മാസം കൂടി നാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നാവികനായ സാല്‍വറ്റോര്‍ ഗിരോണ്‍ നല്‍കിയ ഹരജിയുമാണ് സുപ്രിം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. കടല്‍ക്കൊലക്കേസില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകുകയോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2012 ഫെബ്രുവരി 15ന് എന്റിക്ക ലെന്‍സ്‌കി എന്ന കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ കേരളാ തീരത്തിന് അടുത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നു എന്നതാണ് കേസ്.