Connect with us

Malappuram

രാധാ വധം: ഒന്നാം പ്രതിയുടെ കാമുകിയെ ചോദ്യം ചെയ്തു

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ രാധ വധക്കേസിലെ ഒന്നാം പ്രതിയായ ബിജുവിന്റെ കാമുകി നിഷയെ വിചാരണ കോടതി വിസ്തരിച്ചു. കേസിലെ 56-ാംസാക്ഷിയായ നിഷയെ അടച്ചിട്ട കോടതി ഹാളില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ വിസ്തരിച്ചത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിജി മാത്യു ചീഫ് വിസ്താരവും അഭിഭാഷകരായ ഷൈന്‍, ആശാ ഷൈന്‍, പി സി ജേക്കബ് എന്നിവര്‍ ക്രോസ് വിസ്താരവും നടത്തി.
താനും പ്രതി ബിജുവുമായും വര്‍ഷങ്ങളായി ഇഷ്ടത്തിലാണെന്നും എല്ലാ ദിവസവും തങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെടാറുണ്ടെന്നും രാധ കൊല്ലപ്പെട്ട ദിവസം രാത്രി ബിജു ഫോണില്‍ എനിക്കു പാട്ടു പാടി കേള്‍പ്പിച്ചിരുന്നുവെന്നും സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രന്റെ ഭാര്യ നിഷ കോടതിയില്‍ പറഞ്ഞു.
53-ാം സാക്ഷി ഏലിക്കുട്ടി തനിക്ക് രണ്ടാം പ്രതി ഷംസുദ്ദീനെ അറിയാമെന്നും എന്റെ വീട്ടുമുറ്റത്താണ് ഷംസു പതിവായി വാഹനം നിര്‍ത്തയിടാറെന്നും 54-ാം സാക്ഷി മോഹന്‍ദാസ്, 55-ാം സാക്ഷി ശ്രീദാസന്‍ എന്നിവരെയും വിസ്തരിച്ചു. പ്രതികളെ അറിയാമെന്നിവര്‍ മൊഴി നല്‍കി. ഇന്ന് ആര്യാടന്‍ ശൗക്കത്തുള്‍പ്പെടെ പ്രമുഖ സാക്ഷികളെയും അടുത്ത ദിവസങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിക്കും.

 

Latest