Connect with us

Gulf

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തിനു സമാപ്തി

Published

|

Last Updated

ദുബൈ: പതിനേഴാമത് അന്താരാഷട്ര ഹോളി ഖുര്‍ആന്‍ മത്‌സരത്തിന് സമാപ്തി. ശ്രവണ സുന്ദരമായ ശൈലിയുള്ള മത്‌സരത്തോടെയാണ് ഈ വര്‍ഷത്തെ മത്‌സരത്തിന് സമാപ്തി കുറിച്ചത്. ഇന്നലെ നടന്ന മത്‌സരത്തില്‍ അബ്ദുല്ല റാഇദ് മുഹമ്മദ് (കുവൈത്ത്) ബശീര്‍ ഉസ്മാന്‍ (സോമാലിയ), മുഹമ്മദ് ഇസമാഈല്‍ (മലേഷ്യ), മാസിന്‍ മുഹമ്മദ് (ഫലസ്തീന്‍)ഹലീം അസ്സാം (മാലദീപ്),അബ്ദുള്ള നൂനാവൊ (കെനിയ), മുഹമ്മദ് മാഫൂ (കസാകിസ്താന്‍) എന്നിവര്‍ തമ്മില്‍ മാറ്റുരച്ചു.
മത്‌സരത്തില്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളിലുള്ളവര്‍ തമ്മില്‍ വാശിയേറിയ മത്‌സരമാണ് നടന്നത്. ഇന്നും നാളെയും സമാപന പെതുപരിപാടിയുടെ തയ്യാറെടുപ്പാണ്. നോമ്പ് ഇരുപതിന് (തിങ്കള്‍) ദുബൈ ചേംബര്‍ ഓഫ് കൊമേഴസില്‍ ദുബൈ ഭരണാധികരികളടക്കമുള്ളവര്‍ പങ്കെടുക്കുന്ന മത്സര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനവും നടക്കും. പ്രസ്തുത പരിപാടിയില്‍ പതിനേഴാമത് മുസ്‌ലിം പെഴ്‌സനാലിറ്റി പുരസ്‌കാരത്തിനു അര്‍ഹനായ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയിബിന് അവാര്‍ഡ് നല്‍കും. ബംഗ്ലാദേശ് പ്രതിനിധിയുടെ പാരായണം നടന്ന ദിവസം ഓഡിറ്റോറിയത്തില്‍ സ്ഥലം കിട്ടാത്തതിനാല്‍ പലരും പുറത്തുള്ള സ്‌ക്രീനില്‍ മത്‌സരം കണ്ടു നിര്‍വ്യതിയടഞ്ഞു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് നസ്മുസ് സാഖിബ് ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ ആരംഭിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപ്പാഠമാക്കി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ മത്‌സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദുബൈയിലും ഒന്നാം സ്ഥാനം നേടുമെന്ന് പ്രതീക്ഷയിലായിരുന്നു ഈ വിദ്യാര്‍ഥി.
ധാക്കയിലെ അന്‍വര്‍ മദ്‌സ വിദ്യാര്‍ഥിയായ ഈ 12 കാരന്‍ മുഹമ്മദ് അബുല്‍ കലാം ആജാത്- സമാത് സമാ ദമ്പതികളുടെ മകനാണ്. ബംഗ്ലാദേശിലെ 140 മത്സരാര്‍ഥികളില്‍ ഒന്നാമനായാണ് വീണ്ടും ദുബൈയില്‍ മത്‌സരിക്കാന്‍ അവസരം നേടിയത്. തന്റെ ഇളയ സഹോദരന്‍ ഒമ്പത് വയസ് കാരനായ ത്വരീഖുല്‍ ഇസ്‌ലാം സഅദ് ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കി ബംഗഌദേശിലെ പല സ്ഥലങ്ങളിലും മത്‌സരത്തില്‍ മാറ്റുരക്കുുണ്ട്. അടുത്ത ഊഴം നവംബറില്‍ സൗഊദിയില്‍ നടക്കുന്ന മത്സരമാണ്.
നൈജീരിയയിലെ ഹാറൂ മുഹമ്മദ് മുഹമ്മദിന്റെ ശ്രവണ സുന്ദര ശൈലിയിലെ പാരായണത്തോടെ പതിനേഴാമത് ഹോളി ഖുര്‍ആന്‍ പാരായണ മത്‌സരത്തിന് സമാരംഭം കുറിച്ചത്. ഈ പ്രാവശ്യം ഏത് രാജ്യക്കാരാണ് വിജയം കൈവരിക്കുത് എ ആകാംക്ഷയിലാണ് ശോദ്ധാക്കള്‍. കഴിഞ്ഞ ദിവസം നട മത്‌സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പാാകിസ്താന്റെ മുഹമ്മദ് യൂസഫ് ഹസനെ ശ്രോദ്ധാക്കളില്‍ പലരും അനുമോദിക്കുതന്നും ഒപ്പം നിന്ന് ഫോട്ടെയെടുക്കാന്‍ മത്‌സരിക്കുന്നതും കാണാമായിരുന്നു.

Latest