Connect with us

Kerala

മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരേയും കൊല്ലാന്‍ തീരുമാനിച്ചത്; ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  തന്റെ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് മറ്റുള്ളവരേയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. താനും ജീവനൊടുക്കുമെന്ന് ജയില്‍ ഉദ്യഗോസ്ഥരോട് അഫാന്‍ പറഞ്ഞു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. മാതാവ് മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണെന്നും ഇയാള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തോടെയാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest