Connect with us

Kerala

മകന്റെ ആത്മഹത്യ ക്രൂരമായ റാഗിങിനെ തുടര്‍ന്ന്; മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി മാതാവ്

എറണാകുളം പിറവം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹര്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ആരോപണവുമായി മാതാവ് റജ്‌ന രംഗത്തെത്തിയത്.

Published

|

Last Updated

കൊച്ചി | വിദ്യാര്‍ഥിയുടെ ആത്മഹത്യ റാഗിങിനെ തുടര്‍ന്നാണെന്ന പരാതിയുമായി മാതാവ്. എറണാകുളം പിറവം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹര്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ആരോപണവുമായി മാതാവ് റജ്‌ന രംഗത്തെത്തിയത്.

മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാഷ്‌റൂമില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റില്‍ മുക്കിയ ശേഷം ഫ്‌ളഷ് അടിച്ചു. മകനെ ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു.

നിസ്സഹായ ഘട്ടത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഡി ജി പിക്കും ബാലാവകാശ കമ്മീഷനുമാണ് റജ്‌ന പരാതി നല്‍കിയത്. ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മിഹര്‍ ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056) Read more at https://www.sirajlive.com/a-15-year-old-girl-committed-suicide-in-malappuram-in-fear-of-failing-the-exam.html