Connect with us

National

സെക്യൂരിറ്റി ഡ്രില്‍ 31ലേക്ക് മാറ്റി

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലാണ് സുരക്ഷാ ഏജന്‍സികള്‍ ഡ്രില്‍ നടത്തുക.

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മെയ് 31-ന് സെക്യൂരിറ്റി ഡ്രില്‍. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലാണ് സുരക്ഷാ ഏജന്‍സികള്‍ ഡ്രില്‍ നടത്തുക. അതിര്‍ത്തി കടന്നുളള ഭീഷണികള്‍ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ തയ്യാറെടുപ്പ് വര്‍ധിപ്പിക്കാനും അവബോധം നല്‍കുന്നതിനുമാണ് സെക്യൂരിറ്റി ഡ്രില്‍ നടത്തുന്നത്.

നേരത്തെ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഡ്രില്‍ 31ലേക്ക് മാറ്റുകയായിരുന്നു. ഓപറേഷന്‍ സിന്ദൂറിനു ശേഷം പാകിസ്താന്‍ നിരന്തരം പ്രത്യാക്രമണ ശ്രമങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് സെക്യൂരിറ്റി ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. കണ്‍ട്രോള്‍ റൂമുകളുടെയും വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയാണ് സെക്യൂരിറ്റി ഡ്രില്ലുകളുടെ പ്രാഥമിക ലക്ഷ്യം.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇനി മാസംതോറും ഇത്തരം സെക്യൂരിറ്റി ഡ്രില്ലുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ സമയങ്ങളില്‍ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുകയും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest