Connect with us

International

നേപ്പാളില്‍ മിന്നല്‍ പ്രളയം; 16 പേര്‍ മരിച്ചു, 105ല്‍ പരം ഇന്ത്യക്കാരുള്‍പ്പെടെ 384 പേരെ കാണാതായി

തിബറ്റിലെ ഒരു വ്യാപാര കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലില്‍ വലിയ തോതില്‍ ആളപായമുണ്ടായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിലെ നുവാകോട്ട്, ധാഡിംഗ് ജില്ലകളിലൂടെ ഒഴുകുന്ന ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്‍ പ്ലളയത്തില്‍ 16 പേര്‍ മരിച്ചു. 105ല്‍ പരം ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും ഒലിച്ചുപോയി. 200ഓളം ട്രക്കുകള്‍ ഒലിച്ചുപോയതായും റിപോര്‍ട്ടുണ്ട്. നേപ്പാളും ഇന്ത്യയും പങ്കിടുന്ന അതിര്‍ത്തിയുടെ ചൈനീസ് ഭാഗത്തുള്ള തിബറ്റിലെ ഒരു വ്യാപാര കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലില്‍ വലിയ തോതില്‍ ആളപായമുണ്ടായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തിബറ്റന്‍ അതിര്‍ത്തിയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ഇത് നേപ്പാളിലെ നിരവധി ഗ്രാമങ്ങളെ ഒഴുക്കിക്കളയുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായാണ് വിവരം. നുവകോട്ട്, ധാഡിംഗ് ജില്ലകളില്‍ നിന്ന് ഇതുവരെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ സെന്‍ട്രല്‍ പോലീസ് വക്താവും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലുമായ അബിനാരായണ്‍ കഫ്ലെയെ ഉദ്ധരിച്ച് ‘നേപ്പാള്‍ ന്യൂസ്’ റിപോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്ത് നിന്ന് 291 വിദേശികളും 93 നേപ്പാള്‍ പൗരന്മാരുമടക്കം കുറഞ്ഞത് 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. റാസുവ പ്രവിശ്യയില്‍ നേപ്പാള്‍ പോലീസിലെ 26 ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി ആംഡ് പോലീസ് ഫോഴ്‌സും വെളിപ്പെടുത്തിയിട്ടുണ്ട്.

നേപ്പാള്‍ സൈന്യം ദുരന്തബാധിത പ്രദേശത്തേക്ക് ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനാംഗങ്ങളെയും വിന്യസിച്ചു. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ജലവൈദ്യുത പദ്ധതികള്‍ക്ക് നാശനഷ്ടം
ബുധനാഴ്ച നേപ്പാളിലെ വടക്കന്‍ ജില്ലകളിലൂടെയുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ക്കും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു; നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ പ്രധാനപ്പെട്ട ജലവൈദ്യുത-പ്രസരണ കേന്ദ്രങ്ങളായ റാസുവഗധി, ചിലിമെ, ത്രിശൂലി 3A, ത്രിശൂലി 3B ഹബ് 220 കെ വി സബ്സ്റ്റേഷന്‍, ത്രിശൂലി ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നിവക്ക് നാശനഷ്ടം സംഭവിച്ചതായി നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി (NEA) അറിയിച്ചു.

Content Highlights:
Severe flash floods and landslides triggered by heavy rainfall in Nepal have resulted in eight deaths. Over 384 people remain missing, including 105 Indian nationals. Disaster relief teams are carrying out extensive search and rescue operations across the affected regions.

---- facebook comment plugin here -----

Latest