Connect with us

Kerala

മുസ്ലിം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടിയായി മാറി: കെ ടി ജലീല്‍ എം എല്‍ എ

പി കെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും

Published

|

Last Updated

മലപ്പുറം | മുസ്ലിം ലീഗ് എന്ന പാര്‍ട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടിയായി മാറിയതായി കെ ടി ജലീല്‍ എം എല്‍ എ. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമാണെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി കെ ഫിറോസിന്റെ സഹോദരന്‍ എത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതറിഞ്ഞിട്ടും എന്തുകൊണ്ട് ഫിറോസ് പോലീസിലോ എക്സൈസിലോ പരാതിപ്പെട്ടില്ല. നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ല. അദ്ദേഹം അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാംപയിന് നല്ല പ്രചാരം കിട്ടി. ആ ക്യാംപയിന്‍ തീരുമാനിക്കും മുന്‍പെങ്കിലും എന്തുകൊണ്ട് ഫിറോസ് സഹോദരന്റെ മയക്കുമരുന്നുബന്ധം പുറംലോകത്തെ അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോയെന്നും കെ ടി ജലീല്‍ പറഞ്ഞു.

മതവും ദീനും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാള്‍ മയക്കുമരുന്നിന് അടിമയായ ഒരാള്‍ വീട്ടില്‍ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാര്‍ട്ടിയും മറുപടി പറയണം. പി കെ ഫിറോസിന് ഈ ലഹരി ഇടപാടില്‍ പങ്കുണ്ട് എന്നുപറഞ്ഞാല്‍ തെറ്റ് പറയാനാവുമോ എന്നും കെടി ജലീല്‍ ചോദിച്ചു. ഒരുപണിയുമില്ലാത്ത ഫിറോസ് എങ്ങനെ ദേശീയ പാതയോരത്ത് കോടികള്‍ വിലയുള്ള സ്ഥലം വാങ്ങുകയും കോടികള്‍ മുടക്കി വീട് പണിയുകയും ചെയ്തത്.

എന്താണ് ഫിറോസിന് ജോലി എന്താണ് വരുമാനം. വിദേശ ബിസിനസ് ഉണ്ടോ ഉണ്ടെങ്കില്‍ നിക്ഷേപം നടത്താന്‍ പണം എവിടുന്ന് കിട്ടി എന്നും കെ ടി ജലീല്‍ ചോദിച്ചു. ഒരു കോടി രൂപയുടെ വീടാണ് വച്ചത്. ഹൈവയിലുള്ള പതിനഞ്ച് സെന്റില്‍ ഒരു സെന്റിന് പത്ത് ലക്ഷത്തിലധികം രൂപ വരുമെന്നും ജലീല്‍ പറഞ്ഞു. ലീഗിന്റെ നേതാക്കള്‍ ലഹരിക്കേസിലും സാമ്പത്തിക തട്ടിപ്പിലും കുടുങ്ങുന്നതു പതിവാകുന്നു. നേതാക്കളെ പാര്‍ട്ടി കയറൂരി വിട്ടിരിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ സാമ്പത്തിക തട്ടിപ്പ് കൂടുന്നു.

മുഖപത്രം പോലും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചു. ഇതിന് വെള്ളം വളവും കൊടുക്കുകയാണ് മുസ്ലിം ലീഗ് എന്നും കെ ടി ജലീല്‍ പറഞ്ഞു. താന്‍ ഇതെല്ലാം പറയുന്നത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. വേറെ ആരെങ്കിലും പറഞ്ഞാല്‍ മുസ്ലീം വിരുദ്ധമായി ചിത്രീകരിച്ച് രംഗത്തുവരും. ഫിറോസിനോട് തനിക്ക് ഒരു വ്യക്തി വൈരാഗ്യവും ഇല്ല. താന്‍ ഇരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം. ആ സ്ഥാനത്ത് ഇരുന്ന് ഇങ്ങനെ തോന്നിവാസം കാണിക്കുമ്പോള്‍ ചോദിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്നും ജലീല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest