Connect with us

Stray dog ​​attack

തിരുവനന്തപുരത്ത് എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

ആറ്റിങ്ങലില്‍ വഴിയരികില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇന്ന് ഉച്ചയോടെ കടിയേറ്റ്

Published

|

Last Updated

തിരുവനന്തപുരം‌ ആറ്റിങ്ങലില്‍ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വഴിയരികില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇന്ന് ഉച്ചയോടെ കടിയേറ്റ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ടയില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പത്തനംതിട്ട പെരുംനാട് സ്വദേശി അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം.

കഴിഞ്ഞ ആഗസ്റ്റ് 14നാണ് വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയുടെ മുഖത്തും കാലിനുമായിഒമ്പതിടത്ത് കടിയേറ്റിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് വാക്സിനും മറ്റും നല്‍കിയിരുന്നു. അഭിരാമിക്ക് മൂന്ന് പ്രതിരോധ വാക്സിനും നല്‍കിയിരുന്നു. പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ട പെണ്‍കുട്ടിയെ അസുഖങ്ങളെ തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.