Connect with us

National

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ അതിജീവിതയെ മജിസ്ട്രേറ്റ് ചേംബറില്‍ വച്ച് ജഡ്ജി മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം.

Published

|

Last Updated

അഗര്‍ത്തല|ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ അതിജീവിതയെ മജിസ്ട്രേറ്റ് ചേംബറില്‍ വച്ച് ജഡ്ജി മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ അറിയിച്ചു.

ഫെബ്രുവരി 16ന് അതിജീവിത മൊഴി രേഖപ്പെടുത്താന്‍ പോയപ്പോഴാണ് സംഭവം. കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിയ പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുറത്ത് വന്നശേഷം യുവതി ഭര്‍ത്താവിനെയും അഭിഭാഷകനെയും വിവരം അറിയിക്കുകയായിരുന്നു.

അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിക്ക് പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവും കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്.

 

 

Latest