Kerala
ആറ്റിങ്ങലിലെ പിങ്ക് പോലീസ് പരസ്യ വിചാരണ ഹർഷിത അട്ടല്ലൂരി അന്വേഷിക്കും
കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം | ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തിന്റെ അന്വേഷണ ചുമതല ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരിയെ നിയമിച്ച് പോലീസ് മേധാവി. പോലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റോഡിൽ വെച്ച് ശരീര പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മകൾക്കും ഈ ദുരനുഭവമുണ്ടായത്. ഉത്തരവാദിയായ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നടപടി മാതൃകാപരമല്ലെന്ന് ജയചന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി.