Connect with us

Kerala

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; പ്രതികള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം | കൊല്ലത്തെ പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവിനെ കുത്തിക്കൊന്നു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരനുമായ പ്രകാശിനെയും മകന്‍ രാജപാണ്ഡ്യനെയും പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ വിഷ്ണുവും പ്രകാശും തമ്മില്‍ കരിമ്പോലില്‍ കുളത്തിന് സമീപത്തുവച്ച് വാക്കുതര്‍ക്കമുണ്ടാവുകയും അടിപിടി നടക്കുകയും ചെയ്തതായി പറയുന്നു. ഇതിനു ശേഷം വീട്ടിലേക്ക് പോയ പ്രകാശ് ഉച്ചയോടെ മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വിഷ്ണുവിന്റെ നെഞ്ചത്ത് കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്റെ നിര്‍ദേശമനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി ബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest