Connect with us

Kerala

വാളയാര്‍: പെണ്‍കുട്ടികളുടെ കുടുംബം മന്ത്രി ബാലനെ കണ്ടു

Published

|

Last Updated

പാലക്കാട് | വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം മന്ത്രി എ കെ ബാലനെ കണ്ട് കേസുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. കെ എസ് ഇ ബി ഐ ബിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അട്ടപ്പളത്തെ വീട്ടില്‍ നിന്ന് കാല്‍നടയായാണ് കുടുംബം മന്ത്രിയുടെ പാലക്കാട്ടെ വസതിയിലെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ മന്ത്രിയോട് ആവശ്യപ്പെട്ടു.

കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് കുടുംബം വീണ്ടും സമരമാരംഭിച്ചത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ അട്ടപ്പളത്തെ വീട്ടിനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തിന് ശേഷമാണ് കാല്‍നടയാത്ര തുടങ്ങിയത്. മൂന്ന് ദിവസം കൊണ്ടാണ് യാത്ര മന്ത്രിയുടെ പാലക്കാട്ടെ വസതിയില്‍ എത്തിച്ചേര്‍ന്നത്. വാളയാറില്‍ ഇപ്പോള്‍ സമരമെന്തിനെന്ന മന്ത്രി എ കെ ബാലന്റെ ചോദ്യത്തിന് നേരില്‍ കണ്ട് മറുപടി നല്‍കാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാല്‍നടയാത്ര സംഘടിപ്പിച്ചത്.

വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നടയാത്രയില്‍ നൂറുകണക്കിന് പേരാണ് അണിചേര്‍ന്നത്. കേസ് അന്വേഷിച്ച ഡി വൈ എസ് പി. സോജനടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

Latest