Connect with us

Alappuzha

2,100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും: മന്ത്രി എ സി മൊയ്തീന്‍

Published

|

Last Updated

ആലപ്പുഴ | സംസ്ഥാനത്ത് 2,100 കോടിയുടെ ഖരമാലിന്യ സംസ്‌കാര പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ആലപ്പുഴ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകബേങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖരമാലിന്യ ശേഖരണവും സംസ്‌കരണവും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നതെന്നും രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

ജൈവ മാലിന്യ സംസ്‌കരണ രംഗത്ത് തനതായ മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ വെല്ലുവിളിയായി നിലനില്‍ക്കുന്നത് ജല മലിനീകരണമാണ്. ഇതിലൂടെ പകര്‍ച്ച രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജല മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിക്കണം. ജനപങ്കാളിത്തത്തിലൂടെയുെ ജനങ്ങളുടെ സഹകരണത്തിലൂടെയും മാത്രമേ പദ്ധതികള്‍ വിജയിക്കുകയുള്ളൂ. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ നഗരസഭ നടത്തി വരുന്നത്. പ്ലാസ്റ്റിക് ഷെഡ് യൂനിറ്റ്, ഏറോബിക് ബിന്‍ തുടങ്ങിയ സവിശേഷമായ സംവിധാനങ്ങളും ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമാണ് മാലിന്യമുക്ത നഗരസഭയായി തീരാന്‍ ആലപ്പുഴയെ സഹായിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.

സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2020 പ്രകാരം മാലിന്യ സംസ്‌കരണത്തില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച നഗരങ്ങളില്‍ ആലപ്പുഴ നഗരസഭ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും എ എം ആരിഫ് എം പി ആദരിച്ചു. ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി മുഖ്യപ്രഭാഷണം നടത്തി.

Latest