Connect with us

National

യു പിയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ മൂന്ന് വയസുള്ള പിഞ്ചു ബാലികയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ ദിവസം മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് കുറച്ച് അകലെയായുള്ള കരിമ്പ് തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കഴുഞ്ഞ് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയാണ് ഇത് ചെയ്തതെന്നും തന്നോടുള്ള മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ലഖിംപുര്‍ ഖേരി ജില്ലയില്‍ കഴിഞ്ഞ 20 ദിവസത്തിനിടെ നടന്ന മൂന്നാമത്തെ പീഡന കൊലപാതകമാണിത്. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17-കാരിയെ ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലക്ക് മുമ്പായി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോലീസ് പറഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വെള്ളം വറ്റിയ ഒരു കുളത്തിനടത്ത് 17കാരിയെ കൊന്ന് തള്ളുകയായിരുന്നു. ഇതിനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലയില്‍ 13 വയസുകാരി സമാനകൊലപാതകത്തിന് ഇരയായത്. വയലിലേക്ക് പോയ പെണ്‍കുട്ടി തിരച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കഴുഞ്ഞ് ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത.്

Latest