Connect with us

National

പ്രശാന്ത് ഭൂഷൺ കേസിൽ വിധി പിന്നീട്;  മാപ്പ് പറയുന്നതിൽ കുഴപ്പമെന്തെന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി| പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധിപറയാൻ മാറ്റി. ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്ന സെപ്റ്റംബർ രണ്ടിനകം കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് റിപ്പോർട്ട്. മാപ്പ് പറയാൻ വിസമ്മതിച്ച പ്രശാന്ത് ഭൂഷൺ മാപ്പിനുവേണ്ടി കോടതി സമ്മർദം ചെലുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. മാപ്പ് എന്ന വാക്ക് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് കേസിൽ വാദം കേൾക്കവേ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. മാപ്പ് പറയുണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. വാദങ്ങൾക്കൊടുവിൽ അരുൺ മിശ്ര പ്രശാന്ത് ഭൂഷണോടും എ ജിയോടും നന്ദി പറഞ്ഞു.

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകാമെന്നും അറ്റോർണി ജനറൽ പറഞ്ഞു. കേസിൽ കോടതി കൂടുതൽ അനുകമ്പാപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് അറ്റോർണി ജനറൽ അഭ്യർഥിച്ചു. അതു കോടതിയുടെ അന്തസ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കേസിൽ മാപ്പ് പറയാൻ ഇന്നലെ വരെ കോടതി സമയം അനുവദിച്ചിരുന്നു. മാപ്പ് പറയാൻ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടർന്ന് ഇന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

Latest