Connect with us

International

ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 17 മരണം

Published

|

Last Updated

ധാക്ക | വടക്കന്‍ ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 17 പേര്‍ മരിച്ചു. ഒരാളെ കാണാതായി. നെത്ര കോണ ജില്ലയിലാണ് സംഭവം.

മദ്‌റസാ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 48 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ മുപ്പത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പെട്ടെന്നുള്ള കൊടുങ്കാറ്റിൽ ഉണ്ടായ ശക്തമായ തിരമാലകൾ ബോട്ടിനെ തലകീഴായി മറിച്ചുവെന്നാണ് യാത്രക്കാർ പറയുന്നത്. മരിച്ചവരിൽ 15 പുരുഷന്മാരും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു.

മഴക്കാലത്ത് ബോട്ട് അപകടങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്. ബംഗ്ലാദേശിലെ വടക്കുകിഴക്കൻ മേഖലയിലെ വിശാലമായ പ്രദേശം മഴക്കാലത്ത് ജലാശയമായി മാറാറുണ്ട്.  ഹോർസ് എന്നാണ് ഇത് അറിയെപ്പടുന്നത്.