Connect with us

National

പിതാവിന്റെയും മകന്റെയും കസ്റ്റഡി മരണം: അന്വേഷണം സി ബി ഐക്ക്

Published

|

Last Updated

ചെന്നൈ| തൂത്തുകുടിയിലെ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കുമെന്ന് തമിഴ്്‌നാട് സര്‍ക്കാര്‍. ജയരാജിന്റെയും ബെനിക്‌സിന്റെയും മമരണമാണ് സി ബി ഐക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. സി ബി ഐ ഉടന്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ പളനസ്വാമി അറിയിച്ചു.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘച്ചതിനെ തുടര്‍ന്ന് ഈ മാസം 19നാണ് പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 22ന് ഫെനികസും 23ന് പിതാവും മരിക്കുകയായിരുന്നു. ഇരുവരുടെയും മരണത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കതിരേ നടന്‍ കമല്‍ഹാസന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇരുവരുടെയും മരണത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നും പോലീസ് കൊലപാതകങ്ങളെ സര്‍ക്കാര്‍ അന്ധമായി പിന്തുണക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Latest