Connect with us

Kerala

കോട്ടയത്ത് കാണതായ വൈദികന്റെ മൃതദേഹം പള്ളി കിണറ്റില്‍

Published

|

Last Updated

കോട്ടയം |  കഴിഞ്ഞ ദിവസം മുതല്‍ അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയെയാണ് പള്ളിയോട് ചേര്‍ന്ന സ്ഥലത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പോലീസന്റെ പ്രാഥമിക നിഗമനം. പ്രാദമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അദ്ദേഹത്തിനായി നാട്ടുകാരും പോലീസും കഴിഞ്ഞ ദിവസം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ശുശ്രൂഷകള്‍ക്ക് ശേഷം പത്തരയോടെ പുറത്തേക്കുപോയ വൈദികന്‍ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന വൈദികന്‍ കാര്‍ എടുക്കാതെയാണ് പോയത്.മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കിയനിലയില്‍ താമസിക്കുന്ന മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതും ദുരൂഹത വര്‍ധിപ്പിച്ചു.

നേരത്തെ വിദേശത്തായിരുന്ന വൈദികന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുന്നത്തറ പള്ളിയില്‍ ചുമതലയേറ്റത്.അദ്ദേഹം കുറച്ച് നാളുകളായി മാനസിക പ്രയാസത്തിലായിരുന്നു. ഇവിടെ നിന്ന് ട്രാന്‍സ്ഫറിന് അപേക്ഷിച്ചിരുന്നതായും ഇടവക അധികൃതര്‍ പറഞ്ഞു. നേരത്തെ പള്ളിയിലെ ഒരു ജീവനക്കാരന് പൊള്ളലേറ്റതില്‍ അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു.