Connect with us

Kerala

ഏഴ് വയസുകാരിയുടെ മരണം: മുങ്ങല്‍ വിദഗ്ധര്‍ ആറ്റില്‍ തിരച്ചില്‍ നടത്തുന്നു

Published

|

Last Updated

വിദേശത്തുനിന്നും ഇന്ന് രാവിലെ എത്തിയ ദേവനന്ദയുടെ പിതാവ് പ്രദീപ് കുമാറിനെ(മധ്യത്തില്‍) മൃതദേഹം കിടന്ന ആറ്റിനടുത്തേക്ക് കൊണ്ടുപോകുന്നു

കൊല്ലം | കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ആറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. രാവിലെ മൃതദേഹം കണ്ടെത്തിയ ആറ്റില്‍ പോലീസിന്റെ മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. കുട്ടിയുടേതെന്ന് കരുതുന്ന ഒരു ഷാള്‍ മുങ്ങല്‍ വിദഗ്ധര്‍ ആറ്റില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളായ ദേവനന്ദയുടെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. വിദേശത്തായിരുന്ന പ്രദീപ്കുമാര്‍ സംഭവമറിഞ്ഞ് ഇന്ന് രാവിലെ നാട്ടിലെത്തി. മകളുടെ വിയോഗം കനത്ത ആഘാതമാണ് പ്രദീപ്കുമാറിലുണ്ടാക്കിയിരിക്കുന്നത്. മൃതദേഹം കിടന്നയിടത്തേക്ക് പോലീസ് ഇദ്ദേഹത്തെ എ്ത്തിച്ചിരുന്നു.

ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കുട്ടിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു