Connect with us

National

നിര്‍ഭയ കേസ്: ദൃക്‌സാക്ഷിക്കെതിരായ പ്രതിയുടെ പിതാവിന്റെ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതി പവന്‍ ഗുപ്തയുടെ പിതാവ് ഹീര ലാല്‍ ഗുപ്ത നല്‍കിയ ഹരജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളി. സാക്ഷിയെ മൊഴി നല്‍കാന്‍ പോലീസ് പരിശീലിപ്പിച്ചതാണെന്നും മൊഴി വിശ്വാസയോഗ്യമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഇതേ ആവശ്യവുമായി നല്‍കിയ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് ഉത്തരവിനെ ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

നിര്‍ഭയുടെ സുഹൃത്തായ ദൃക്‌സാക്ഷി സംഭവം നടക്കുമ്പോള്‍ ബസ്സില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.

സാക്ഷിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണമെന്നും കേസിലെ ഏകസാക്ഷിയായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി വധശിക്ഷയിലേയ്ക്ക് നയിച്ച വിധിയെ സ്വാധീനിച്ചതായും ഹരജിയിലുണ്ട്.
കേസിലെ ഏക ദൃക്‌സാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിയുടെ പിതാവ് നല്‍കിയ അപേക്ഷ ജനുവരി ആറിന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു.