Connect with us

National

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണം; കാന്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാര സമരത്തില്‍

Published

|

Last Updated

കാന്‍പൂര്‍: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് യു പിയിലെ കാന്‍പൂരില്‍ ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാര സ മരത്തില്‍. പദവിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനാണ് സമരമെന്ന് കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നേരിട്ട കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിയില്‍ പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ രാജിയുടെ ഒഴുക്കുണ്ടായി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി 145ഓളം പാര്‍ട്ടി ഭാരവാഹികള്‍ വെള്ളിയാഴ്ച കൂട്ടരാജി നല്‍കി.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി മെയ് 25ന് നടന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി (സി ഡബ്ല്യു സി) യോഗത്തിലാണ് സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. എന്നാല്‍, രാജി സി ഡബ്ല്യു സി ഐകകണ്‌ഠ്യേന തള്ളിക്കളയുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ നിരവധി ഉയര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിക്കുകയും ചെയ്തിരുന്നു. രാഹുലിനെ പിന്തിരിപ്പിക്കുന്നതിന് മുതിര്‍ന്ന നേതാക്കളുള്‍പ്പടെ സജീവ ശ്രമം നടത്തിയെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല.

2014ലെതിനെക്കാള്‍ എട്ടു സീറ്റ് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികമായി വിജയിക്കാന്‍ കഴിഞ്ഞത് (52).

---- facebook comment plugin here -----

Latest