Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. 44ല്‍ 22 സീറ്റുകള്‍ എല്‍ഡിഎഫും 17 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ബിജെപിക്ക് അഞ്ച് സീറ്റ് ലഭിച്ചു.പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16 ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന്‍ വിജയിച്ചു. അതേസമയം, മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാര്‍ഡില്‍ ബിജെപിയിലെ സൗമ്യയാണ് വിജയിച്ചത്.

തൊടുപുഴ നഗരസഭ 23ാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മായ ദിനു(574 വോട്ടുകള്‍) വിജയിച്ച് സീറ്റു നിലനില്‍ത്തി. യുഡിഎഫിലെ നാഗേശ്വരി അമ്മാളിന് 145 വോട്ടും എല്‍ഡിഎഫിന്റെ രാജി രാജന് 137 വോട്ടുമാണ് ലഭിച്ചു.

നഗരസഭയിലെ കക്ഷി നില

യുഡിഎഫ്-14,എല്‍ഡിഎഫ്-13ബിജെപി -8

കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ മൂന്നിടത്തും സിപിഎം വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു.കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ സിപിഐ യിലെ എ ലില്ലിക്കുട്ടിയെ കോണ്‍ഗ്രസിലെ സിന്ധു പ്രസാദ് 137 വോട്ടിനു തോല്‍പിച്ചു. സിപിഐ യുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡില്‍ സിപിഎമ്മിലെ നസീമ ബീവി സലിം കോണ്‍ഗ്രസിലെ നൂര്‍ജഹാനെ 46 വോട്ടിനു തോല്‍പിച്ചു. കോണ്‍ഗ്രസില്‍ നിന്നു ഈ സീറ്റ് സിപിഎം പിടിച്ചെടുത്തു.കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ തുമ്പോട് വാര്‍ഡില്‍ സിപിഎമ്മിലെ ജെഎം മര്‍ഫി കോണ്‍ഗ്രസിലെ അഡ്വ. ജി. മോഹനനെ 287 വോട്ടുകള്‍ക്കു തോല്‍പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നെടുപുറം വാര്‍ഡില്‍ സിപിഎമ്മിലെ ബി ബൈജു കോണ്‍ഗ്രസിലെ ആര്‍ രാജീവിനെ 480 വോട്ടുകള്‍ക്കു തോല്‍പിച്ചു. ബിജെപി ഇവിടെ 264 വോട്ടു പിടിച്ചു. 4 വാര്‍ഡുകളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.

കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഡോളി ഐസക് ജയിച്ചു. 167 വോട്ട്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാര്‍ഥിക്ക് 103 വോട്ടും ജനപക്ഷം സ്ഥാനാര്‍ഥിക്ക് 74 വോട്ടും ലഭിച്ചു.

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കോണ്‍ഗ്രസിലെ അനി വലിയകാലായെ 38 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിലെ മാത്യൂസ് എബ്രഹാം പടിഞ്ഞാറേമണ്ണില്‍ വിജയിച്ചത്.

വോട്ട് നില

മാത്യൂസ് എബ്രഹാം (എല്‍ഡിഎഫ്) 318.

അനി വലിയകാല (യുഡിഎഫ് ) 280

രാധാകൃഷ്ണന്‍ (ബിജെപി) 09

ധര്‍മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കിഴക്കെ പാലക്കാട് കോളനിയില്‍ ബിജെപി സ്ഥാനാര്‍ഥി ദിവ്യ ചെള്ളത്ത് 56 വോട്ടുകള്‍ക്ക് വിജയിച്ചു.
വോട്ട് നില

ദിവ്യ ചെള്ളത്ത്, ബി ജെ പി 474

പി കെ ശശിധരന്‍, ഐ എന്‍ സി 418

കൊക്കോടന്‍ ലക്ഷ്മണന്‍, ലോക് താന്ത്രിക് ജനതാദള്‍ 264

ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍!ഡിഎഫിനു നേട്ടം. കായംകുളം നഗരസഭയിലും പാലമേല്‍, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളിലും ഓരോ സീറ്റ് എല്‍ഡിഎഫ് നേടി. ചേര്‍ത്തല നഗരസഭയില്‍ ബിജെപിക്കു ജയം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സീറ്റില്‍ മാത്രമാണു യുഡിഎഫ് ജയിച്ചത്. കുത്തിയതോട്ടിലും ചേര്‍ത്തലയിലും യുഡിഎഫിനു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎം സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

തൃശൂരില്‍ ഉപതിരഞ്ഞെടുപ്പു നടന്ന നാലിടത്തും യുഡിഎഫിനു വിജയം. പൊയ്യ പൂപ്പത്തി , കോലഴി, പാഞ്ഞാള്‍ കിള്ളിമംഗലം ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നെണ്ണം പിടിച്ചെടുക്കുകയായിരുന്നു. കോലഴി സീറ്റാണ് നിലനിര്‍ത്തിയത്.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി അരിക്കോട്ടയില്‍ അനിത യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സരോജിനി ഗോപാലനെ പരാജയപ്പെടുത്തി. (ഭൂരിപക്ഷം 307)

33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും അഞ്ച് നഗരസഭ വാര്‍ഡുകളിലുമായി ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 74 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്

---- facebook comment plugin here -----

Latest