Connect with us

International

നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റ് നടപടിക്ക് തയ്യാറായത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാലു മാസം മുമ്പായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനോട് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

വിവിധ ഘട്ടങ്ങളിലൂടെ വന്‍തുകയാണ് സ്വിസ് ബാങ്കിലേക്ക് എത്തിച്ചത്. ആദ്യം ദുബൈലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേയ്ക്കുമായാണ് ഈ പണം മാറ്റിയതെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 1300 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാവുകയായിരുന്നു. വാന്‍ഡ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.