Connect with us

Kerala

ശബരിമലയുടെ പേരില്‍ ജാതീയ വേര്‍തിരിവു സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം: സുകുമാരന്‍ നായര്‍

Published

|

Last Updated

കോട്ടയം: ശബരിമലയുടെ പേരില്‍ ജാതീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി എന്‍ എസ് എസ് ജന. സെക്ര. ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവോത്ഥാനവും ശബരിമല യുവതീ പ്രവേശവും തമ്മില്‍ ബന്ധമൊന്നുമില്ല. ദേവസ്വം ബോര്‍ഡിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി നിരീശ്വരവാദം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. സവര്‍ണന്‍, അവര്‍ണന്‍ എന്നു വേര്‍തിരിച്ചു കണ്ട് ശബരിമല വിഷയത്തിനു പരിഹാരം കാണാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്.
വിഭാഗീയത സൃഷ്ടിക്കാനാണ് ഇത് ഉപകരിക്കുക. ഇത്തരം നടപടികള്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിച്ചുകൂടാത്തതാണ് – സുകുമാരന്‍ നായര്‍ പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത നവോത്ഥാന, സാമൂഹിക സംഘടനകളുടെ യോഗത്തില്‍ എന്‍ എസ് എസ് പങ്കെടുത്തിരുന്നില്ല.

Latest