Connect with us

Kerala

പോലീസുകാര്‍ പ്രതികളായ ഉരുട്ടിക്കൊല കേസ്: സിബിഐ കോടതി വിധി ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സ്യഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. ആറ് പോലീസുകാര്‍ പ്രതികളായ കേസില്‍് 13 വര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്. മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്‌റ്റേഷനില്‍ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.പോലീസുകാരായ കെ ജിതകുമാര്‍, എസ്‌വി ശ്രീകുമാര്‍, എഎസ്‌ഐ കെവി സോമന്‍, ഫോര്‍ട്ട് എസ്‌ഐയായിരുന്ന ടി അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടികെ. സാബു, ഫോര്‍ട്ട് അസിസ്റ്റന്‌റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി.

കൊലപാതകം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. വിചാരണക്കിടെ സോമന്‍ മരിച്ചു. കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി. സിബിഐ പ്രതിയാക്കിയിരുന്ന ആറു പോലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം കേസന്വേഷിച്ച െ്രെകം ബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയപ്പോള്‍ ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ അഞ്ചുസാക്ഷികള്‍കൂട്ടത്തോടെ കൂറുമാറി.ഇതേ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയില്‍ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.