Connect with us

Kerala

കര്‍ണാടക: ധനകാര്യം ജെഡിഎസിന്; ആഭ്യന്തരം കോണ്‍ഗ്രസിന്

Published

|

Last Updated

ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ജനതാദള്‍ എസും കോണ്‍ഗ്രസും ധാരണയിലെത്തി. ധാരണ പ്രകാരം ധനവകുപ്പ് ജനതാദളിനും ആഭ്യന്തരം കോണ്‍ഗ്രസിനും ലഭിക്കും. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വകുപ്പ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും തര്‍ക്കമുണ്ടായിരുന്നു. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി അഞ്ച് വട്ടമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെ.ഡി.എസ് നേതാക്കളോട് ഫോണില്‍ ചര്‍ച്ച നടത്തി. വകുപ്പ് വിഭജന കാര്യത്തില്‍ ഏകദേശ ധാരണയായെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും ഇരു പാര്‍ട്ടികളിലേയും മുതിര്‍ന്ന വൃത്തങ്ങള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 77 സീറ്റും ജെഡിഎസിന് 37 സീറ്റുമാണ് ലഭിച്ചത്. സഖ്യസര്‍ക്കാറിന് രണ്ട് സ്വന്തന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഭൂരിപക്ഷം 116 ആയി. എആര്‍ നഗര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ ഭൂരിപക്ഷം 117 ആയി. ബിജെപിക്ക് 104 സീറ്റുകളാണുള്ളത്.

Latest