Connect with us

Kerala

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് 26ന് തുടങ്ങും

Published

|

Last Updated

കാസര്‍കോട്: മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 12-ാം ഉറൂസ് മുബാറക്കിന് ഈമാസം 26ന് രാവിലെ മഖാം സിയാറത്തോടെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാകും. 28ന് വൈകിട്ട് മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സനദ്ദാന മഹാസമ്മേളനത്തോടെ സമാപിക്കും.

26ന് രാവിലെ 8.30ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ഹൈദ്രോസി പതാക ഉയര്‍ത്തും. തുടര്‍ന്ന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 11.30ന് മുല്‍ത്തഖന്നൂര്‍ പണ്ഡിത സമ്മേളനം ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാഹ് സഖാഫി എളമരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. രാത്രി എട്ടിന് നടക്കുന്ന ഇലല്‍ ഹബീബ് സ്‌നേഹസദസ്സില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.

27ന് ഉറൂസിന്റെ ഭാഗമായി രാവിലെ ആറിന് മജ്്‌ലിസുറാത്തീബ്, ഉച്ചക്ക് 1.30ന് സവാനിഹേ അഹ്ദല്‍ പ്രകീര്‍ത്തന സദസ്സ്, വൈകിട്ട് അഞ്ചിന് ഖത്തം ദുആ സദസ്സ്, രാത്രി ഏഴിന് മഹഌറത്തു ല്‍ ബദ്‌രിയ്യ ദിക്ര്‍ ഹല്‍ഖ നടക്കും.

28ന് രാവിലെ 10 മുതല്‍ പഠനസംഗമം നടക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നിന് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കൂറത്ത് ബിരുദധാരികള്‍ക്ക് സ്ഥാനവസ്ത്രം നല്‍കും. 1.30ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും.

വൈകിട്ട് അഞ്ചിന് സമാപന മഹാസമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ഥനയോടെ തുടങ്ങും. സമസ്ത ഉപാധ്യക്ഷന്‍ എം അലികുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാനവും പ്രഭാഷണവും നിര്‍വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും.

 

Latest