Connect with us

International

'ഒബാമ ഭ്രാന്തിപ്പശു രോഗം വന്ന് മരിക്കട്ടെ, മിഷേലിനെ ഗറില്ലകളോടൊപ്പം കൂട്ടിലടക്കണം'

Published

|

Last Updated

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമക്ക് മരണം ആശംസിക്കുകയും ഒബാമയുടെ ഭാര്യ മിഷേലിനെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ട്രംപ് അനുകൂലി വിവാദത്തില്‍. ട്രംപിന്റെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ സഹ ചെയര്‍മാനായ വ്യവസായി കാള്‍ പലാഡിനോയാണ് വിവാദ പ്രസ്താവന നടത്തിയത്.

പ്രസിഡന്റ് ബരാക് ഒബാമക്ക് മരണം ആശംസിക്കുന്നുവെന്നും മിഷേലിനെ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഗറില്ലകളോടൊപ്പം കൂട്ടിലടക്കണമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. ഒരു പ്രസിദ്ധീകരണത്തിന്റെ വര്‍ഷാന്ത ഫീച്ചറിലാണ് ഇയാള്‍ ഈ പ്രസ്താന നടത്തിയത്. 2017ല്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിനായിരുന്നു കാളിന്റെ മറുപടി. ഒബാമ ഭ്രാന്തിപ്പശു രോഗം ബാധിച്ച് മരിക്കുന്നത് കാണമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന യുഎസില്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Latest