Connect with us

Kerala

മദ്യനയം; കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണ

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപനസമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണം. മദ്യനയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ചയുണ്ടാകില്ല. അതേസമയം ഏകോപനസമിതിയോഗത്തില്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. സുധീരനെതിരെ എം എം ഹസന്‍, കെ മുരളീധരന്‍, വി ഡി സതീശന്‍ എന്നിവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ട്ടിയെ ഇല്ലാതാക്കുന്ന നടപടിയാണ് സുധീരന്‍ സ്വീകരിച്ചതെന്ന് ഇവര്‍ ആരോപിച്ചു.

മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് സുധീരന്‍ ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയും നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. മദ്യനയത്തില്‍ മുഖ്യമന്ത്രി ചതിച്ചെന്ന് സുധീരന്‍ പറഞ്ഞു. അതേസമയം തന്നെ മദ്യത്തിനെതിരായ പ്രചാരണപരിപാടികളുമായി കെപിസിസി അധ്യക്ഷനും മുന്നോട്ട് പോകാമെന്ന് യോഗം തീരുമാനിച്ചു. മദ്യനിരോധനം ആവശ്യപ്പെടുന്നതിന്റെ പേരില്‍ സുധീരനെ ഒറ്റപ്പെടുത്തരുതെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Latest