Connect with us

Gulf

ഓഹരരിക്കമ്പോളത്തിന് 6,500 കോടിയുടെ നഷ്ടം

Published

|

Last Updated

ദുബൈ: ഗള്‍ഫ് ഓഹരിക്കമ്പോളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് സംഭവിച്ചതെന്ന് കമ്പോള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 6,500 കോടി ദിര്‍ഹമിന്റെ നഷ്ടമാണ് ഓഹരിയുടമകള്‍ക്ക് സംഭവിച്ചത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള വലിയ തിരിച്ചടിയാണിത്. എണ്ണ വിലയിടിവാണ് ഒഹരിവില തകര്‍ച്ചക്ക് കാരണമെന്ന് ഓഹരിക്കമ്പോള വിദഗ്ധന്‍ റമി സിദാനി ചൂണ്ടിക്കാട്ടി.
ദുബൈയിലെ ഓഹരി ഉടമകളില്‍ വലിയ ഭീതിയാണ് ഇത് സൃഷ്ടിച്ചത്. ലോകത്തിലെ പ്രധാന എണ്ണ ഉത്പാദക രാജ്യമായ യു എ ഇക്ക് വന്‍ നഷ്ടമാണ് എണ്ണ കമ്പോളത്തില്‍ നേരിട്ടതെന്ന വിലയിരുത്തലാണ് ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചക്ക് കാരണം. അബുദാബിയിലും ഓഹരിക്കമ്പോളം തകര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest