Connect with us

Gulf

ശംസുദ്ദീന്റെ വേര്‍പാട് സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി

Published

|

Last Updated

അബുദാബി: കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം ഷാര്‍ജ റോളയിലെ ജോലിസ്ഥലത്ത് മരിച്ച തൃശൂര്‍ കുന്നുകുളം മങ്ങാട് എട്ടുകണ്ടത്തില്‍ മൊയ്തുവിന്റെ മകന്‍ ശംസുദ്ദീ(40)ന്റെ വേര്‍പാട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തി.
കൂട്ടുകാരുമൊത്ത് കടയില്‍ വെച്ച് കഴിഞ്ഞ ദിവസത്തെ നോമ്പ് തുറന്ന ശേഷമാണ് ചെറിയ അസ്വസ്തതയുണ്ടായത്. ഉടന്‍ മുറിയില്‍ പോയി കിടന്നുതായിരുന്നു. കുറച്ച് കഴിഞ്ഞ് കൂടെ താമസിക്കുന്നവര്‍ റൂമില്‍ എത്തിയപ്പോഴാണ് ശംസുദ്ദീന്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചു വന്നത്. തന്റെ പുതിയ വീട് കൂടലിന് വരുന്ന പത്തിന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടിലേക്ക് കൊണ്ട് പോയ മൃതദേഹം കോട്ടോല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: നഫീസ, ഭാര്യ: ബുശ്‌റ. മക്കള്‍: സിനാന്‍ (ആറ്), ശിഹാബ് (ഒന്ന്). സഹോദരങ്ങള്‍: മുഹമ്മദലി, ഫക്‌റുദ്ദീന്‍ (ദുബൈ), ജമാലുദ്ദീന്‍ (അബുദാബി), ഉമര്‍, സുബൈദ, ആഇശ.