Connect with us

Kozhikode

നിരവധി മോഷണ കേസുകളിലെ പ്രതികളെ പിടികൂടി

Published

|

Last Updated

താമരശ്ശേരി: നിരവധി മോഷണ കേസുകളിലെ പ്രതികളായ പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെയുള്ള ആറംഗസംഘത്തെ താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് വിവിധ ജില്ലകളിലായി 18 മോഷണ കേസുകളിലെ പ്രതി ഉള്‍പ്പെടെ പോലീസിന്റെ വലയിലായത്. പുതുപ്പാടി കാക്കവയല്‍ നേരാങ്കാട്ടില്‍ റഫീഖ് (തൊരപ്പന്‍ റഫീഖ് 34), ബാലുശ്ശേരി പനങ്ങാട് കൊട്ടാരമുക്ക് കുഴിതളത്തില്‍ ഉണ്ണികൃഷ്ണന്‍(48), പുതുപ്പാടി പെരുമ്പള്ളി നെരൂക്കുംചാല്‍ അപ്പുറത്തുപൊയില്‍ ലൈജു(27), നന്‍മണ്ട പടിയേക്കണ്ടി അബ്ദുല്‍ റസാഖ്(46), കട്ടിപ്പാറ ചമല്‍ കാരപറ്റപുറായില്‍ സാദിഖ്(24) എന്നിവരും ഇവരുടെ മൊഴിപ്രകാരം ചമല്‍ ചുണ്ടേന്‍കുഴി സ്വദേശിയും ബസ് കണ്ടക്ടറുമായ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പത സാഹചര്യത്തില്‍ കാറില്‍ സഞ്ചരിച്ച അഞ്ചംഗസംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവിരങ്ങളാണ് പോലീസിന് ലഭിച്ചത്. സംഘത്തലവനായ റഫീഖ് നേരത്തെ 18 മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്, മഞ്ചേരി, തൊട്ടില്‍പാലം, പെരുവണ്ണാമുഴി, കൊയിലാണ്ടി, ബാലുശ്ശേരി, കാക്കൂര്‍, താമരശ്ശേരി, മുക്കം, കോടഞ്ചേരി, തിരുവമ്പാടി, കൊടുവള്ളി എന്നീ സ്റ്റേഷനുകളിലാണ് റഫീഖിനെതിരെ കേസ് നിലവിലുള്ളത്. ഉണ്ണികൃഷ്ണന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ട് മോഷണകേസുകളുണ്ട്. വയനാട്ടിലെ ചിതലയത്ത് ഒളിവില്‍ താമസിച്ച് വരികയായിരുന്ന ലൈജുവും അബ്ദുല്‍ റസാഖും അഞ്ച് കേസുകളില്‍ പ്രതിയാണ്.
കുറ്റസമ്മത മൊഴി പ്രകാരം ആറുപേര്‍ക്കെതിരെ അഞ്ചുകേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി പയോണ, കോടഞ്ചേരി കണ്ണോത്ത്, പേരാമ്പ്ര, മടവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നതായി ഇവര്‍ പോലീസില്‍ സമ്മതിച്ചു. ബാലുശ്ശേരിയില്‍നിന്നും മോഷ്ടിച്ച 26 പവനും അമ്പലവയലില്‍നിന്നും മോഷ്ടിച്ച സ്വര്‍ണാഭരങ്ങളും വില്‍പ്പന നടത്തിയത് തൊരപ്പന്‍ റഫീക്കാണെന്നും പോലീസില്‍ മൊഴി നല്‍കി. കാറ് വാടകക്കെടുത്ത് പകല്‍സമയത്ത് ആളില്ലാത്ത വീട് കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തും.