Connect with us

Kerala

വെങ്ങോലയില്‍ ഭാര്യയേയും കുട്ടിയെയും കൊലപ്പെടുത്തിയ കേസ്:അബ്ദുള്‍ ഹക്കിമിന് ഇരട്ട ജീവപര്യന്തം

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെങ്ങോല ഒർണ ഭാഗത്ത് 2015 ഏപ്രിലിലാണ് ഇരട്ടക്കൊലപാതകം നടന്നത്.

Published

|

Last Updated

മൂവാറ്റുപുഴ | ഭാര്യയേയും കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സ്വദേശി അബ്ദുല്‍ ഹക്കിമിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2015 ഏപ്രിലിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വെങ്ങോല ഓര്‍ണ ഭാഗത്ത് വെച്ച് ഭാര്യയെയും മൂന്നു വയസുള്ള മകനേയും ഹക്കിം കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി കേരളത്തില്‍നിന്നും കടന്നുകളയുകയായിരുന്നു.

പെരുമ്പാവൂര്‍ പോലീസ് ഹക്കിമിനെ നാഗലാന്‍ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സാഹചര്യ, ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിച്ചത്. 25 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 48 രേഖകളും 26 തൊണ്ടിമുതലുകളുമാണ് ഹാജരാക്കിയത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ എസ് മുഹമ്മദ് റിയാസാണ്.

Latest