Connect with us

Kerala

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമ മുര്‍ഷിന, ഒമ്പതാം ക്ലാസുകാരി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

നിലമ്പൂര്‍ | സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ കരുളായി വനം റെയ്ഞ്ചിലെ നെടുങ്കയത്ത് കരിമ്പുഴയില്‍ മുങ്ങിമരിച്ചു.

പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ കെ പി മുസ്തഫയുടെയും ആയിഷയുടെയും മകള്‍ ഫാത്തിമ മൊഹ്സിന (11), കുറുങ്കാട് കന്‍മനം പുത്തന്‍ വളപ്പില്‍ അബ്ദുള്‍റഷീദിന്റെ മകള്‍ ആയിഷ റിദ (14) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം എസ് എം എച്ച എസ് സ്‌കൂളിലെ ഒമ്പതും ആറും ക്ലാസ്സുകളില്‍ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.

സ്‌കൂളിലെ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരു മടങ്ങിയ സംഘം. 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍നിന്നു പുറപ്പെട്ട സംഘം നിലമ്പൂരിലെ കനോലി പ്ളോട്ടും തേക്ക് മ്യൂസിയവും സന്ദര്‍ശനം നടത്തി ഉച്ചക്കുശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.

 

Latest