dalit man beaten to death
സഹോദരിയെ പീഡിപ്പിച്ച പരാതി പിൻവലിക്കാൻ വിസമ്മതിച്ചു; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു
കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പ്രതികൾ നഗ്നയാക്കി.
ഭോപാൽ | സഹോദരി പീഡനത്തിനിരയായതിൽ പരാതി നൽകിയ ദളിത് യുവാവിനെ ഉയർന്ന ജാതിക്കാർ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് നിഥിൻ അഹിർവാർ എന്ന 18കാരൻ കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗിക പീഡന കേസ് പിൻവലിക്കാൻ തയ്യാറാകാതിരുന്നതോടെ ക്രൂരമായി കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പ്രതികൾ നഗ്നയാക്കി.
മകനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവിനെ നഗ്നയാക്കിയത്. വിക്രം സിംഗ് ഠാക്കൂറിനെതിരെയാണ് കുടുംബം ലൈംഗിക പീഡന പരാതി നൽകിയത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിഥിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.
പിന്മാറാതായതോടെ വിക്രം സിംഗും സംഘവും നിഥിന്റെ വീട് ആക്രമിച്ചു. ശേഷം നിഥിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു. മുഖ്യപ്രതിയടക്കം എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബി ജെ പി സർക്കാറിനെ കടന്നാക്രമിച്ച് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി രംഗത്തെത്തി.