operation sindoor
ഓപ്പറേഷന്‍ സിന്ദൂര്‍; കൊടും ഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു: കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ സൂത്രധാരൻ
ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ് അസര്‍.

ലാഹോര്‍ | പഹല്‍ഗാമില്‍ പാക്ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നലെ ഇന്ത്യ ഇന്നലെ നടത്തിയ പ്രത്യാക്രമണത്തില്‍ കൊടും ഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി വിവരം. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ്.ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകൾ നടത്തിയ ആക്രമണത്തിൽ ആണ് അബ്ദുള്‍ റൗഫ് അസറിനെ വധിച്ചത്.
ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാൻഡറും ജെയ്‌ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്.ബഹാവല്‍പുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.