Connect with us

Kerala

നിലമ്പൂര്‍: പി ഡി പി പിന്തുണ ഇടതു മുന്നണിക്ക്

കേരളത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നതില്‍ ഇടതു രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി ഡി പിയുടെ പിന്തുണ ഇടതുമുന്നണിക്ക്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് പിന്തുണ തുടരാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ മഹാവിപത്തായ വര്‍ഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പി ഡി പിക്ക് കഴിയുന്നത്. കേരളത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നതില്‍ ഇടതു രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.

എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഉറപ്പാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. നിലപാടുകളില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂര്‍ നിലനില്‍ക്കുന്നതെന്നും അഡ്വ. മുട്ടം നാസര്‍ പറഞ്ഞു.

പി ഡി പി നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാപാര ഭവന്‍ ഹാളില്‍ അഡ്വ. മുട്ടം നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ ടി ജലീല്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ ശശി പൂവഞ്ചന, സിയാവുദ്ധീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി, ജാഫര്‍ അലി ദാരിമി, എല്‍ ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പത്മാക്ഷന്‍, സക്കീര്‍ പരപ്പനങ്ങാടി, ഹുസൈന്‍ കാടാമ്പുഴ, അന്‍വര്‍ താമരകുളം, അഷ്‌റഫ് വഴക്കാല, നൗഷാദ് തോട്ടപ്പടി, ഷാഹിര്‍ മൊറയൂര്‍, ഹസ്സന്‍കുട്ടി പുതുവള്ളി, അബ്ദുള്‍ ബാരിര്‍ഷാദ്, ഹബീബ് കാവനൂര്‍, സരോജിനി രവി, ഫൈസല്‍ കന്മനം തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest